Connect with us

Kerala

പിഎം ശ്രീയില്‍ നിന്നും പിന്‍മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് വന്‍ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാനാണ് ഈ പിന്‍മാറ്റമെന്നും മന്ത്രി

Published

|

Last Updated

കാസര്‍കോട്  \ പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാനാണ് ഈ പിന്‍മാറ്റമെന്നും കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോടായി മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കുന്ന രീതി തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണ്. ഈ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എല്ലാ വര്‍ഷവും നല്‍കുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകള്‍ ആയത്. അത് മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു

Latest