Connect with us

Kerala

ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്

മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെയാണ് ഹമീദ് ഉറങ്ങിക്കിടക്കുമ്പോള്‍ തീകൊളുത്തി കൊന്നത്.

Published

|

Last Updated

തൊടുപുഴ| മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേല്‍ ഹമീദാണ് പ്രതി. മകന്‍ മുഹമ്മദ് ഫൈസല്‍ (45), മകന്റെ ഭാര്യ ഷീബ (40), ഇവരുടെ മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരെയാണ് ഹമീദ് ഉറങ്ങിക്കിടക്കുമ്പോള്‍ തീകൊളുത്തി കൊന്നത്.

2022 മാര്‍ച്ച് 18നായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറി പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും പ്രതി വിച്ഛേദിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല.  ഉറങ്ങിക്കിടക്കുമ്പോഴാണ് നാല് പേരും വെന്തുമരിച്ചത്. കേസില്‍ 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ ദൃക്‌സാക്ഷികളുടേത് ഉള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമാണ്.

 

 

Latest