Connect with us

Kerala

ശബരിമലയില്‍ കലങ്ങിത്തെളിയാനുണ്ട്; സ്വര്‍ണക്രമക്കേടില്‍ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍: എ പത്മകുമാര്‍

ദ്വാരപാലക ശില്‍പങ്ങളുടെ പാളി കൊണ്ടുപോയത് തന്റെ കാലത്താണെന്നുള്ളത് ശരിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കണം

Published

|

Last Updated

പത്തനംതിട്ട |  ദ്വാരപാലകശില്‍പ പാളിയിലെ സ്വര്‍ണക്രമക്കേടില്‍ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്.കലങ്ങിയാലെ തെളിയു. ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ സ്വര്‍ണം മാറ്റാനാകില്ലെന്ന് എ പത്മകുമാര്‍ പറഞ്ഞു. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കണമെന്നും അദേഹം പറഞ്ഞു.

ദ്വാരപാലക ശില്‍പങ്ങളുടെ പാളി കൊണ്ടുപോയത് തന്റെ കാലത്താണെന്നുള്ളത് ശരിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കണം. കൃത്യമായ നടപടികളിലൂടെയാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ എല്ലാം നോക്കി നടത്താന്‍ ബാധ്യതപ്പെട്ടത് തിരുവാഭരണ കമ്മിഷണര്‍ ആണ്. 1999ല്‍ സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നു. അതും പരിശോധിക്കട്ടെ.

എല്ലാം തെളിയണം. വളരെ വ്യക്തതയോടെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് എ പത്മകുമാര്‍ പറഞ്ഞു. തിരുവാഭരണം സംരക്ഷിക്കുന്ന കാര്യത്തിലും സ്വത്ത് സൂക്ഷിക്കുന്ന കാര്യത്തിലും ഉത്തരവാദിത്വം ദേവസ്വം കമ്മിഷണര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്തൊക്കെയാണോ പോയിട്ടുള്ളതെന്ന് അവിടുത്തെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും- എ പത്മകുമാര്‍ പറഞ്ഞു.

 

Latest