Connect with us

Kerala

ഒന്‍പതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ കാണാമറയത്ത്; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒന്‍പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. രാഹുലിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും എംഎല്‍എ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ഒളിവില്‍ പോയ രാഹുല്‍ പല തവണ മൊബൈല്‍ ഫോണും കാറും മാറി മാറി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ രാഹുലിന് രാഷ്ട്രീയ ബന്ധമുള്ള ഒരു അഭിഭാഷകയുടെ സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

എം എല്‍ എയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാലക്കാടു നിന്നും രാഹുല്‍ കടന്നപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയ രാഹുല്‍, റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പോ ലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചേക്കുമെന്ന സൂചനകളും ലഭ്യമാകുന്നുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചേക്കും. എസ്‌ഐടിക്ക് മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest