Connect with us

Kerala

നിരപരാധിയാണെന്ന് പള്‍സര്‍ സുനി; കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍

പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് കോടതിയിപ്പോള്‍

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളേയും ജയിലില്‍ നിന്നും പോലീസ് കോടതിയില്‍ ഹാജരാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് കോടതിയിപ്പോള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയേയും മാര്‍ട്ടിനേയും കോടതി കേട്ടു കഴിഞ്ഞു. തനിക്ക് വീട്ടില്‍ അമ്മ മാത്രമേയൊള്ളുവെന്നും നിരപരാധിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പള്‍സര്‍ സുനി പറഞ്ഞത്. തനിക്കെതിരെ ഇതിന് മുന്‍പ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും ചെയ്യാത്ത കുറ്റത്തിന് ഏറെക്കാലം ജയിലില്‍ കിടക്കേണ്ടി വന്നുവെന്നുമാണ് മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിയോട് പറഞ്ഞത്. ശിക്ഷാവിധി ഉച്ചയോടെയുണ്ടാകുമെന്നാണ് അറിയുന്നത് . പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചമുത്തിയിരിക്കുന്നത്

രാവിലെ 11നാണ് കോടതി നടപടികള്‍ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജയിലില്‍നിന്നു കോടതിയിലെത്തിച്ചിരുന്നു. എന്നാല്‍, മറ്റു കേസുകള്‍ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം വര്‍ഗീസ് അറിയിക്കുകയായിരുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍നിന്ന് വ്യക്തമാകുംനടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. അതേ സമയം കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു

 

Latest