Connect with us

Uae

പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാൽ ഒറ്റ ജുമുഅ ശരിയല്ല: ഫത്്വ കൗൺസിൽ

വെള്ളിയാഴ്ച പ്രാര്‍ഥന ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കടമകളില്‍ ഒന്നാണെന്നും സാധുവായ ഒരു ഒഴിവുകഴിവില്ലാതെ അത് ഒഴിവാക്കാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

Published

|

Last Updated

ദുബൈ | പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വരുമ്പോള്‍ ഒരു ജുമുഅ മതിയെന്ന ചിലരുടെ നിലപാട് ശരിയല്ലെന്ന് യു എ ഇ ഫത്്വ കൗണ്‍സില്‍ വ്യക്തമാക്കി. ഈദ് നിസ്‌കാരവും വെള്ളിയാഴ്ച (ജുമുഅ) നിസ്‌കാരവും കൃത്യസമയത്തും സുന്നത്തും അനുസരിച്ചും വെവ്വേറെ നിര്‍വഹിക്കണം. രണ്ടും ഒരേ ദിവസമാണെങ്കില്‍ പോലും അതാണ് ഇമാമുകള്‍ നിഷ്‌കര്‍ഷിക്കുന്നത്.

യു എ ഇയില്‍ നിരവധി മുസ്്‌ലിംകള്‍ ഈദ്, വെള്ളിയാഴ്ചയുമായി ഒത്തുവരുമ്പോള്‍ ശരിയായ വിധിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഈ വിഷയം വളരെക്കാലമായി പണ്ഡിത ചര്‍ച്ചകള്‍ക്ക് വിഷയമായെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും, ഇമാം മാലികി, ഇമാം അബു ഹനീഫ, ഇമാം അല്‍ ശാഫി, ഇമാം അഹ്മദ് (റ) ഉള്‍പ്പടെ ഭൂരിഭാഗം ഇസ്്‌ലാമിക പണ്ഡിതരും രണ്ട് പ്രാര്‍ഥനകളും വെവ്വേറെയും അതത് സമയത്തും ആചരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അവരുടെ ഫത്്വയാണ് യു എ ഇ പിന്തുടരുന്നത്.

വെള്ളിയാഴ്ച പ്രാര്‍ഥന ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കടമകളില്‍ ഒന്നാണെന്നും സാധുവായ ഒരു ഒഴിവുകഴിവില്ലാതെ അത് ഒഴിവാക്കാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഇത് ഒരു വ്യക്തിഗത ബാധ്യതയായി കണക്കാക്കപ്പെടുന്നു. അതേസമയം ഈദ് നിസ്‌കാരം സ്ഥിരീകരിക്കപ്പെട്ട സുന്നത്തോ കൂട്ടായ ബാധ്യതയോ ആയി കണക്കാക്കപ്പെടുന്നു.

ഈദ് നിസ്‌കാരത്തില്‍ പങ്കെടുത്തവര്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന ഒഴിവാക്കി വീട്ടില്‍ ളുഹ്ര്‍ (ഉച്ച നിസ്‌കാരം) അനുവദിക്കുന്ന ചില പണ്ഡിത അഭിപ്രായങ്ങളുണ്ടെന്ന് ചിലര്‍ വാദിക്കുന്നുവെങ്കിലും ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നത് കൂടുതല്‍ ശക്തവും പ്രതിഫലദായകവുമായ തിരഞ്ഞെടുപ്പാണ്.ഈ നിലപാട് അബു ഹുറൈറ (റ) വിന്റെ നിവേദനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

Latest