താക്കോൽ സർക്കാറിലേക്ക്?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ചിലതെങ്കിലും ദുരുപയോഗപ്പെടുത്താൻ സാധ്യതയുള്ളതാണെന്നതിൽ സംശയമില്ല.
പട്ടേലിനെ കൈയൊഴിയുന്ന മൊട്ടേര
അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്നെടുത്ത പണം ഉപയോഗിച്ച് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്, രാജ്യം ആദരിക്കുന്ന നേതാവിന്റെ പേര് മാറ്റി തന്റെ സ്വന്തം പേര് ചാര്‍ത്തി കൊടുക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അത്ര പതിവില്ലാത്തതാണ്. അതിനാല്‍ സ്വേച്ഛാധിപത്യത്തിന്റെ അടയാളവാക്യമായി മൊട്ടേര സ്റ്റേഡിയം എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
നീതിക്കാര് ദിശ കാണിക്കും?
ഒരാള്‍ കുറ്റാരോപിതനായി എന്നതുകൊണ്ട് മാത്രം അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് എക്കാലത്തേക്കുമായി കൂച്ചുവിലങ്ങിടാന്‍ ഭരണകൂടത്തിന് കഴിയില്ല എന്ന് ഭരണഘടന തന്നെ ഉദ്ഘോഷിക്കുമ്പോഴാണ് പൗരാവകാശങ്ങള്‍ക്ക് മേല്‍ മതിയായ ജാഗ്രത പുലര്‍ത്താതെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കൃത്യവിലോപം കാണിക്കുന്നത്. എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ അധീശത്വം സ്ഥാപിച്ച ഒരിടത്ത് നിയമവും നീതിയും ഉയര്‍ത്തിപ്പിടിക്കേണ്ട ന്യായാധിപര്‍ നിരാശപ്പെടുത്തുന്നതാണിവിടെ കാണുന്നത്.
വിവാദത്തിലെ നെല്ലും പതിരും
സംഗതി ആഴക്കടല്‍ മത്സ്യബന്ധനമാണ്. ആയതിനാല്‍ ആഴമേറെയുണ്ടാകാന് സാധ്യതയും കുറവല്ല. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് (കെ എസ് ഐ എന്‍ സി), അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യന്‍ പതിപ്പുമായി...
പുതുച്ചേരിയിലെ ജനാധിപത്യ ധ്വംസനം
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ആറേഴ് വര്‍ഷത്തെ എന്‍ ഡി എ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ മറിച്ചിടുന്നതിലും പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതിലും യാതൊരു വിമുഖതയും കാട്ടിയിട്ടില്ല. ഈ നിലയിലുള്ള ഏറ്റവും ഒടുവിലത്തെ, പാര്‍ലിമെന്ററി ജനാധിപത്യത്തെ ചോരയില്‍ മുക്കിക്കൊല്ലലാണ് പുതുച്ചേരിയില്‍ നടന്നിരിക്കുന്നത്
കുത്തകകള്‍ കടലിലും നങ്കൂരമിറക്കുന്നു
കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം ഈ മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് മുതിരുന്നതാണ്. കാര്‍ഷിക രംഗം കുത്തകകള്‍ക്ക് തീറെഴുതുന്നു എന്ന വിമര്‍ശം ശക്തമാകുകയും രാജ്യത്തൊട്ടാകെ കര്‍ഷക സമരങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മത്സ്യബന്ധന-അനുബന്ധ മേഖലകളെയും സ്വകാര്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നത്.
പ്രതിപക്ഷം ഇനിയും കാണികളാകരുത്
രാഷ്ട്രീയമായും ജനാധിപത്യപരമായും ബി ജെ പിയെ നിലംപരിശാക്കാനുള്ള അനുകൂല സാഹചര്യമാണ് കർഷക സമരം സൃഷ്ടിച്ചിട്ടുള്ളത്.
പിഴിഞ്ഞൂറ്റാന്‍ ഇനി എന്തുണ്ട് ബാക്കി?
കൊവിഡ് കാലത്ത് നടത്തുന്ന ഇന്ധനവില വര്‍ധനവെന്ന തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണം വിചിത്രം തന്നെയാണ്! ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ നികുതി നഷ്ടം മൂലമാണ് എക്സൈസ് നികുതി നിരന്തരം വര്‍ധിപ്പിക്കേണ്ടി വരുന്നതത്രെ. കഴിഞ്ഞ വര്‍ഷം മാത്രം തീരുവ വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തത് 2.25 ലക്ഷം കോടി രൂപയാണ്.
ഗോവധ നിരോധനം: യോഗിയുടെ വഴി; യെദ്യൂരപ്പയുടെയും
ആളുകള്‍ സസ്യാഹാരം മാത്രം കഴിച്ചാല്‍ മതിയെന്ന സംഘ്പരിവാറിന്റെ ബ്രാഹ്മണിക് അജന്‍ഡയുടെ സാക്ഷാത്കാരമാണ് കര്‍ണാടകയില്‍ നടപ്പില്‍ വരുത്തിയ ഗോവധ നിരോധന നിയമം എന്നുപറഞ്ഞാല്‍ തെറ്റാകില്ല. ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശു സംരക്ഷക വേഷധാരികള്‍ നടത്തുന്ന തല്ലിക്കൊലകള്‍ കര്‍ണാടകയിലും സാധാരണ സംഭവമാകുകയാണെങ്കില് അത്ഭുതപ്പെടാനില്ല.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുമോ?
കര്‍ഷക സമരത്തെ എങ്ങനെ പിന്തുണക്കണം എന്ന് ജനങ്ങളോട് പറയുന്ന ഒരു ടൂള്‍കിറ്റ് എങ്ങനെയാണ് രാജ്യദ്രോഹമാകുക? ഒരു ലഘുലേഖയോ ടൂള്‍കിറ്റോ ഉണ്ടാക്കുന്നത് എന്നു മുതലാണ് രാജ്യദ്രോഹമായത്? അങ്ങനെയെങ്കില്‍ സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് വിളിച്ചുപറയുന്നത് രാജ്യദ്രോഹമാകും. ലളിതമായി പറഞ്ഞാല്‍ ഇന്ത്യന്‍ മണ്ണില്‍ ഫാസിസം മേല്‍ക്കൈ നേടിയിരിക്കുന്നു. ദിശ രവി ഒടുവിലത്തെ ഇര മാത്രം.