Connect with us

International

യുക്രൈന്‍ യുദ്ധം: രണ്ട് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

യുക്രൈന്‍ ചര്‍ച്ചയില്‍ പുടിന്‍ സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ല എന്നാരോപിച്ചാണ് അമേരിക്കന്‍ ഉപരോധം

Published

|

Last Updated

മോസ്‌കോ | യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇടനില പരാജയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി

യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ല എന്നാരോപിച്ചാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതെന്ന് യു എസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഉപരോധം പ്രഖ്യാപിച്ചത്.

റഷ്യയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെയാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സത്യസന്ധമായും നേരോടെയും ചര്‍ച്ചകള്‍ക്ക് വന്നിട്ടില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാവുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി പറഞ്ഞു.

 

 

Latest