Connect with us

Kerala

വര്‍ക്കലയില്‍ ട്രെയിനിലെ അതിക്രമം; പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജയിലില്‍ നടക്കും

പ്രതി യുവതിയെ തള്ളിയിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇന്നലെ പോലീസ് ശേഖരിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജയിലില്‍ വെച്ചു നടക്കും. ഞായറാഴ്ച രാത്രിയാണ് കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടത്.

തള്ളിയിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇന്നലെ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറ, സംഭവസമയം പെണ്‍കുട്ടിയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കമുള്ളവയാണ് ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലി# നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ട്രെയിനില്‍ നിന്ന് വീണ ശ്രീകുട്ടിയെ രക്ഷിച്ച രണ്ടു പേരുടെ മൊഴി കൂടി അന്വേഷണ സംഘം രേഖപ്പെടുത്തും. കോട്ടയത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറിയുള്ള ബാറില്‍ നിന്ന് മദ്യപിച്ചിട്ടാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി.

ഈ ബാറിലെ സിസി ടി വി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിക്കും. ഇതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യം ഉണ്ടെങ്കില്‍ സുരേഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. അതേസമയം തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറിവിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലേറ്റ ഗുരുതര പരിക്ക് ഭേദമാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍ .

 

---- facebook comment plugin here -----

Latest