Connect with us

Kerala

ലൈംഗികാതിക്രമ കേസ്: നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി അതിജീവിത

എല്ലാ വിശദാംശങ്ങളും പരിശോധിച്ചല്ല, ഹൈക്കോടതി ഉത്തരവെന്നും തീരുമാനത്തില്‍ പിഴവുണ്ടായതായും അപ്പീലില്‍ പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

ലൈംഗികാതിക്രമ കേസില്‍ ആര്‍ ജെ ഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി അതിജീവിത. സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയത്.

എല്ലാ വിശദാംശങ്ങളും പരിശോധിച്ചല്ല, ഹൈക്കോടതി ഉത്തരവെന്നും തീരുമാനത്തില്‍ പിഴവുണ്ടായതായും അപ്പീലില്‍ ആരോപിച്ചു. കേസില്‍ നീല ലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അതിക്രമിച്ചു എന്നായിരുന്നു പരാതി. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന്‍ നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയാണ് നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Latest