Connect with us

Kerala

നമ്പര്‍ 18 പോക്‌സോ കേസ്; അഞ്ജലി ഇതുവരെ പോലീസ് നോട്ടീസ് കൈപ്പറ്റിയില്ല

ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടില്‍ നോട്ടീസ് പതിക്കാനാണ് തീരുമാനം

Published

|

Last Updated

കൊച്ചി | നമ്പര്‍ 18 പോക്‌സോ കേസില്‍ പിടി കൊടുക്കാതെ അഞ്ജലി റീമാ ദേവ്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് ഇതുവരെ അഞ്ജലി കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ബന്ധു പോലീസിനോട് പറഞ്ഞത്. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടില്‍ നോട്ടീസ് പതിക്കാനാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസില്‍ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ ഹരജി സിംഗിള്‍ ബെഞ്ച് നിരസിച്ചിരുന്നു.കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.