Connect with us

Kerala

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വന്‍ തട്ടിപ്പ്: 19 കാരി അറസ്റ്റില്‍

ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്ന പാലക്ക്‌സിംഗിനെയാണ് പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

പത്തനംതിട്ട | വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലാം പ്രതി ഉത്തര്‍പ്രദേശ് സ്വദേശിനിയായ 19 കാരിയെ പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്ന പാലക്ക്‌സിംഗ് (19) ആണ് അറസ്റ്റിലായത്.

ഈ കേസിലെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) നെയും മൂന്നാം പ്രതിയും ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായിരുന്ന കോണ്‍സ്റ്റബില്‍ പ്രവീണ്‍കുമാറിനെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ഡേറ്റ റെക്കാര്‍ഡുകളും നിയമ നിര്‍വഹണ ഏജന്‍സികള്‍ അറിയാതെ ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനും കോള്‍ ഡേറ്റ റിക്കാര്‍ഡും എടുത്തു നല്‍കുന്നതിനു സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി പത്തനംതിട്ട എസ് പി ആര്‍ ആനന്ദ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തില്‍ നാലാം പ്രതിയായ അനേയ വാരാണസിയില്‍ ഉള്ളതായി മനസ്സിലാക്കി. തുടര്‍ന്ന് എസ് പിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ആശ വി ഐ, എ എസ് ഐ ശ്രീകുമാര്‍ സി ആര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെ രാജേഷ് , എം ആര്‍ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വാരാണസിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

 

Latest