Connect with us

Kerala

കൂട്ടബലാത്സംഗക്കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായി

ഒളിവില്‍ കഴിഞ്ഞ സമയം മുതില്‍ നാട്ടില്‍ ആരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നില്ല. ഫോണും ഉപയോഗിച്ചിരുന്നില്ല.

Published

|

Last Updated

അടൂര്‍  | കൂട്ടബലാത്സംഗ കേസിന് പിറകെ ഒളിവില്‍ പോയ പ്രതിയെ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്‍ മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കാരേക്കുടിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. മനോജിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല

ഒളിവില്‍ കഴിഞ്ഞ സമയം മുതില്‍ നാട്ടില്‍ ആരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നില്ല. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്‌നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.

ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്‌നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍, കാരേക്കുടി എ എസ് പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡി വൈ എസ് പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്

 

 

---- facebook comment plugin here -----

Latest