Connect with us

Kerala

അതിജീവിതക്കെതിരെ സൈബര്‍ അധിക്ഷേപം:രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു; തെളിവ് ശേഖരണം പൂര്‍ത്തിയായി

രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് പോലീസ് ലാപ്ടോപ് കണ്ടെടുത്തത്. രാഹുലിന്റെ വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. അല്‍പസമയത്തിനുളളില്‍ രാഹുലിനെ കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ഇയാള്‍ മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞിരുന്നു.

അറസ്റ്റിലാകും മുമ്പ് രാഹുല്‍ ഈശ്വര്‍ ഫസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പോലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്‌ടോപ് ചോദിച്ചപ്പോള്‍ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം ഞാന്‍ ലാപ്‌ടോപ് എടുത്ത് മാറ്റട്ടെ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.

രാഹുലിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോടും സൈബര്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രാഹുല്‍ ഈശ്വറിനെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest