Connect with us

Kerala

ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞു; 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു

കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മത്സരിക്കും. മുഖ്യമന്ത്രി മോഹം കൈവിട്ട് ചിരാഗ് പാസ്വാന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞതോടെ 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അതിനിര്‍ണായക ദിവസമായ ഇന്നാണ് മഹാസഖ്യത്തില്‍ ആര്‍ ജെ ഡി-കോണ്‍ഗ്രസ് തര്‍ക്കമൊഴിഞ്ഞ് പട്ടിക പുറത്തു വന്നത്.

ഒന്നാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും രണ്ടാം ഘട്ടത്തെ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍ ജെ ഡി 143 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് പി സി സി അധ്യക്ഷന്‍ രാജേഷ് കുമാറിനെതിരെ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. മുഖ്യമന്ത്രി മോഹം ഇപ്പോള്‍ ഇല്ല എന്ന നിലപാടിലേക്ക് എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാനും മാറിയിട്ടുണ്ട്. പി സി സി അധ്യക്ഷനെതിരെ കുതുംബ മണ്ഡലത്തില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പുറത്തുവന്ന പട്ടികയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് ഇന്നലെ അര്‍ധരാത്രിയോടെ ആറു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് 53 സീറ്റുകളില്‍ പട്ടിക ഒതുക്കി. ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ പ്രചാരണരംഗം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മഹാസഖ്യം. ബീഹാറിന് യുവ മുഖ്യമന്ത്രി എന്ന പ്രഖ്യാപനത്തില്‍നിന്നു പിന്നോട്ട് പോയ ചിരാഗ് പസ്വാന്‍ നാലു വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് വ്യക്തമാക്കുന്നത്. ആദ്യ റാലിക്കായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് സംസ്ഥാനത്തെത്തുന്നത്. 12 റാലികളില്‍ ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

 

---- facebook comment plugin here -----

Latest