Connect with us

National

ബെംഗളുരുവില്‍ എഞ്ചിനിയറിങ് കോളജിലെ ശുചിമുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 21കാരന്‍ പിടിയില്‍

ബെംഗളുരു ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലായിരുന്നു സംഭവം

Published

|

Last Updated

ബെംഗളുരു| ബെംഗളുരു ബിഎംഎസ് കോളജ് ഓഫ് എഞ്ചിനീയറിലെ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ജീവന്‍ ഗൗഡ(21)യെ ഹനുമന്ത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ പത്തിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 15നാണ് ഭാരതീയന്യായ സംഹിതയിലെ സെക്ഷന്‍ 64 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിദ്യാത്ഥിനിയുടെ മാതാപിതാക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മാനസികമായി തളര്‍ന്നിരുന്നെന്നും അതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥിനി രാവിലെ 8.55 നാണ് കോളജിലെത്തിയത്. ഉച്ചകഴിഞ്ഞ് ജീവനെ കാണാമെന്ന് പറഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ ജീവന്‍ പെണ്‍കുട്ടിയെ വിളിച്ച് ഏഴാം നിലയിലെ ആര്‍ക്കിടെക്ച്ചര്‍ ബ്ലോക്കില്‍ എത്താന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് യുവാവ് പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലിഫ്റ്റ് കയറി ആറാം നിലയിലെത്തിയപ്പോള്‍ ജീവന്‍ പെണ്‍കുട്ടിയെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവിടെവെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഉച്ചയ്ക്ക് 1.30നും 1.50-നും ഇടയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ പ്രതി സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടി വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ജീവന്‍ തന്നെ വിളിച്ച് ഗര്‍ഭനിരോധന ഗുളിക വേണോയെന്ന് ചോദിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ വിഷമിക്കുമെന്ന് കരുതി ഇക്കാര്യം അവരോട് പറഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കള്‍ പിന്തുണച്ചതോടെ സംഭവിച്ചതെല്ലാം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജീവന്‍ ഗൗഡയ്‌ക്കെതിരെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്.

 

 

Latest