Connect with us

Kerala

യുവതിയുടെ പരാതി മുക്കിയ വി ഡി സതീശന്‍ ചെയ്തത് ഗുരുതര കുറ്റകൃത്യം: ഡി വൈ എഫ് ഐ

റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണം

Published

|

Last Updated

തിരുവനന്തപുരം | ജനപ്രതിനിധിയായ യുവനേതാവിനെതിരെ യുവതി നല്‍കിയ പരാതി മുക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

എം എല്‍ എയില്‍ നിന്ന് മോശംഅനുഭവമുണ്ടായെന്ന മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പരാതികള്‍ പറഞ്ഞിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ആ വേട്ടക്കാരന്റെ കൂടെ നില്‍ക്കുകയാണ് സതീശന്‍. പെണ്‍കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസിനോട് പറയാന്‍ സതീശന്‍ തയ്യാറാകണമെന്നും സനോജ് പറഞ്ഞു. വിഷയത്തില്‍ ആദ്യം പ്രതികരിക്കേണ്ട പ്രതിപക്ഷനേതാവ് മൗനം തുടരുകയാണ്. അദ്ദേഹത്തോടാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കുറ്റം അറിഞ്ഞിട്ട് മറച്ചുവെക്കുകയും ആ വേട്ടക്കാരന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയുമാണ് ചെയ്തത്.

സതീശന്‍ തനിക്ക് പിതൃതുല്യനെന്നാണ് റിനി പറഞ്ഞത്. എന്നിട്ടും റിനിയുടെ പരാതി പോലീസിന് കൈമാറാതെ സതീശന്‍ മുക്കി. ഇത് ഗൗരവതരാണ്. പീഡന വീരന്മാര്‍ക്ക് സംരക്ഷണ കവചമൊരുക്കുന്നത് ഷാഫിപറമ്പില്‍ വിഭാഗം കോണ്‍ഗ്രസ് നിരയാണ്. നേതാവ് തന്നോട് ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനല്‍ ബുദ്ധിയോടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും റിനി പറഞ്ഞിട്ടുണ്ട്. പരാതി ഉന്നയിച്ച റിനിക്കെതിരായി കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങള്‍ ആക്രമണം നടത്തുകയാണ്. സൈബറിടത്തില്‍ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും സനോജ് പറഞ്ഞു.