Connect with us

Kerala

പാലക്കാട്ടെ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി മൊയ്തീന്‍ കോയയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നോര്‍ത്ത് പോലീസാണ് കോഴിക്കോട് നിന്ന് മൊയ്തീന്‍ കോയയെ പിടികൂടിയത്. പാലക്കാട്ടെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന്‍ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്.

ഇന്നലെ വൈകിട്ടോടെയായിരുന്നു മൊയ്തീല്‍ കോയയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രതിപറയുന്ന പല കാര്യത്തിലും അവ്യക്തതയുണ്ടെന്ന് പാലക്കാട് ഡി വൈ എസ് പി. ഹരിദാസ് പറഞ്ഞു.
സെപ്തംബര്‍ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തുന്നത്. മൊയ്തീന്‍ കോയ കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ ‘ കീര്‍ത്തി ആയുര്‍വേദിക് ‘ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ എസ് ടിഡി കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭമുണ്ടാക്കലായിരുന്നു ഇയാളുടെ രീതി.

 

Latest