Connect with us

Kerala

25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്;കോഴിക്കോട്ടു കാരായ മൂന്നു പ്രതികള്‍ പിടിയില്‍

വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ ഉള്‍പ്പെട്ട തട്ടിപ്പാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | 25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. രാജ്യത്തുനടന്ന ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ് കേസ്സിലെ പ്രതികളായ കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടില്‍ പി കെ റഹീസ് (39), അരക്കൂര്‍ തോലമുത്തം പറമ്പ്, വളപ്പില്‍ വീട്ടില്‍ വി അന്‍സര്‍ (39), പന്തീരങ്കാവ് നരിക്കുനി മീത്തല്‍ സി കെ അനീസ് റഹ്മാന്‍ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്. വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ ഉള്‍പ്പെട്ട തട്ടിപ്പാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്യാപിറ്റലിക്‌സ് കമ്പനിയുടെ വെബ് സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പരാതിക്കാരനിനെ പ്രതികള്‍ പരിചയപ്പെട്ടത്. പരാതിക്കാരനില്‍ നിന്ന് 90 തവണകളായി 25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 2023 മാര്‍ച്ച് 15 മുതല്‍ 2025 ഓഗസ്റ്റ് 29 വരെയാണ് പരാതിക്കാരനില്‍ നിന്ന് പ്രതികള്‍ പണം കൈപ്പറ്റിയത്. വിവിധ ബാങ്കുകളിലായുള്ള 15 അക്കൗണ്ടുകളിലേക്കാണ് പ്രതികള്‍ പറഞ്ഞ പ്രകാരം പരാതിക്കാരന്‍ പണം അയച്ചത്. ഫോണ്‍ കോളുകളും ടെലഗ്രാം ചാറ്റും വെബ്‌സൈറ്റ് ആപ്ലിക്കഷനുകളും വഴിയാണ് തട്ടിപ്പ് നടത്തിയത്.

ക്യാപിറ്റലക്‌സ് എന്ന കമ്പനിയുടെ പേരില്‍ വ്യാജ ഷെയര്‍ ട്രേഡിംഗിലുടെ പെട്ടെന്ന് ലഭിക്കുന്ന ഉയര്‍ന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. നിരവധി പേരില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയ പ്രതികള്‍ ഈ അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരനോട് പണം അയക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി 40 ബാങ്ക് അക്കൗണ്ടുകള്‍, 250 സിം കാര്‍ഡുകള്‍, 40 മൊബൈല്‍ ഫോണുകള്‍, നിരവധി ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നിരവധി ഡെബിറ്റ് കാര്‍ഡുകള്‍, തുടങ്ങിയവ പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോടുള്ള ഫ്‌ലാറ്റില്‍ നിന്നും പിടിച്ചെടുത്തു.

ഇതേ കേസില്‍ പ്രതിയായ സുജിതയെ സെപ്തംബര്‍ 16 ന് അറസ്റ്റ് ചെയ്തിരുന്നു. സുജിതയുടെ അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറിന്റെ സിം കാര്‍ഡ് തിരഞ്ഞുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. മോട്ടോറോള കമ്പനിയുടെ ഫോണിലാണ് സിം കാര്‍ഡ് ഇട്ടിരുന്നത്. ഈ ഫോണ്‍ പ്രതികളില്‍ നിന്ന് കണ്ടെത്തി.

 

Latest