Connect with us

Kerala

എന്‍ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശയില്ല

സംഭവത്തില്‍ എആര്‍ കമാണ്ടന്റാണ് അന്വേഷണം നടത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ കൈവിലങ്ങ് വെച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും നാല് പോലീസുകാരുമാണ് എന്‍ വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. അതുപ്രകാരമാണ് ഒരു കൈയില്‍ പ്രതിയുടെ അനുമതിയോടെ കൈവിലങ്ങ് ധരിച്ചത്. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു. ഈ സമയം എസ്‌ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നുവെന്നും പോലീസുകാര്‍ വ്യക്തമാക്കി എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ എആര്‍ കമാണ്ടന്റാണ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് വച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ നടപടിയില്‍ ഡിജിപിക്കും അതൃപ്തിയുണ്ട്.

 

 

---- facebook comment plugin here -----

Latest