Connect with us

Kerala

മാമിയുടെ തിരോധാനം; ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുക്കല്‍ തുടങ്ങി

കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Published

|

Last Updated

കോഴിക്കോട് | റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുപ്പ് തുടങ്ങി. ആദ്യ ദിവസം മകള്‍ അദീബയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈ എസ് പി കെ യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ മറ്റു ബന്ധുക്കളുടെയും മൊഴികള്‍ രേഖപ്പെടുത്തും.

ആദ്യം നടക്കാവ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണം തൃപ്തികരമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി ബി ഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് എസ് ഐ ടി സംഘം വ്യക്തമാക്കിയിരുന്നു.

2023 ആഗസ്റ്റ് 22നാണ് വീട്ടില്‍നിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest