Connect with us

gaza

ഇസ്‌റാഈല്‍ ആക്രമണം; ഗസ്സയില്‍ ഭക്ഷണം തേടി ഇറങ്ങിയവര്‍ അടക്കം 31 പേര്‍ കൊല്ലപ്പെട്ടു

പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണം കാത്തിരിക്കുന്നതെന്ന് യു എന്‍ മുന്നറിയിപ്പു നല്‍കി

Published

|

Last Updated

ഗസ്സസിറ്റി | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഭക്ഷണം തേടി ഇറങ്ങിയവര്‍ അടക്കം 31 പേര്‍ കൂടി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 പേര്‍ ഭക്ഷണം തേടിയിറങ്ങിയവരാണ്.

വടക്കന്‍ ഗസ്സയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യ, തെക്കന്‍ ഗസ്സയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അല്‍-ഷിഫ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണം കാത്തിരിക്കുന്നതെന്ന് യു എന്‍ മുന്നറിയിപ്പു നല്‍കി. കൂടുതല്‍ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്‌റാഈല്‍ തള്ളിയതോടെ കൂടുതല്‍ പട്ടിണി മരണങ്ങള്‍ ഉറപ്പാണെന്നും യു എന്‍ വ്യക്തമാക്കുന്നു.

ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ തങ്ങളുടെ ഗോഡൗണുകളില്‍ ഭക്ഷണം ഉള്‍പ്പെടെ 6,000 ട്രക്ക് സഹായ വസ്തുക്കള്‍ ലഭ്യമാണെന്ന് യു എന്‍ ഏജന്‍സി അറിയിച്ചു. അതേസമയം ഇസ്‌റാഈല്‍ കൊടും പട്ടിണിയിലാക്കിയ ഗസ്സയില്‍ മൂന്ന് കുട്ടികളടക്കം എട്ടു മരണം കൂടി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പട്ടിണി മരണം 106 കുരുന്നുകളടക്കം 235 ആയി.

 

Latest