Connect with us

Kerala

സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരും: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും മന്ത്രി പറഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയുമായണ്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

2012 ലാണ് സംസ്ഥാനത്ത് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുള്ള വിഷബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചര്‍ച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജില്‍ 21കരനായ സച്ചിന്‍ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച പത്തിലധികം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest