Connect with us

National

കഫ് സിറപ്പ് മരണം; ചെന്നൈയില്‍ വ്യാപക റെയ്ഡുമായി ഇ ഡി

കോള്‍ഡ്രിഫ് നിര്‍മാതാക്കളായ ശ്രീശന്‍ ഫാര്‍മയുമായും തമിഴ്നാട് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് തിങ്കളാഴ്ച ഇഡി റെയ്ഡ് നടത്തിയത്

Published

|

Last Updated

ചെന്നൈ |  മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 22 കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോള്‍ഡ്രിഫ് നിര്‍മാതാക്കളായ ശ്രീശന്‍ ഫാര്‍മയുമായും തമിഴ്നാട് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് തിങ്കളാഴ്ച ഇഡി റെയ്ഡ് നടത്തിയത്.

കോള്‍ഡ്രിഫ് സിറപ്പ് നിര്‍മ്മിച്ച ചെന്നൈ ആസ്ഥാനമായുള്ള ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ ജി രംഗനാഥനെ (73) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ ഡി നടപടി.കമ്പനിയും തമിഴ്നാട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (TNFDA) നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) കണ്ടെത്തി.

 

ആന്റിഫ്രീസില്‍ സാധാരണയായി ഉപയോഗിക്കുന്ന ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്റെ മാരകമായ അളവ് കണ്ടെത്തിയ കോള്‍ഡ്രിഫ് സിറപ്പ് പല സംസ്ഥാനങ്ങളിലും നിരോധിച്ചു. കുട്ടികളില്‍ കടുത്ത വൃക്കസംബന്ധമായ തകരാറിന് ഈ രാസവസ്തു കാരണമായതായി ആരോപിക്കപ്പെടുന്നു, അവരില്‍ മിക്കവര്‍ക്കും നേരിയ ചുമയ്ക്കും പനിക്കും സിറപ്പ് നിര്‍ദ്ദേശിച്ചിരുന്നു.ചെന്നൈ-ബെംഗളൂരു ഹൈവേയിലുള്ള രംഗനാഥന്റെ 2,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നിര്‍മ്മാണ യൂണിറ്റ് സീല്‍ ചെയ്തു. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസ് ഒഴിപ്പിച്ചു

 

Latest