Connect with us

Kerala

ഷവർമ നിർമിക്കാൻ ഇനി ലെെസൻസ് വേണം; ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ പിഴ

ശവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഷവർമ നിർമ്മാണത്തിന് കർശന മാർഗരേഖ പുറത്തിറക്കി സർക്കാർ. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നതുൾപ്പെടെ കർശന നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗരേഖ. ശവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നത്.

വൃത്തിയുള്ള സ്ഥലത്തു മാത്രമേ നിർമാണം നടത്താവൂ, ഷവർമ ഉണ്ടാക്കുന്ന സ്റ്റാൻഡുകളിൽ പൊടിയും ചളിയും പാടില്ല, പാർസൽ നൽകുന്ന ഷവർമ പായ്ക്കറ്റുകളിൽ നിർമിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും മാർഗരേഖലയിലുണ്ട്.

ഇറച്ചിമുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം, ഭക്ഷണമുണ്ടാക്കുന്നവർ ഹെയർക്യാപും ഗ്ലൗസും ധരിക്കണം, ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ് എസ് എസ് എ ഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ എന്നും നിർദേങ്ങളിൽ പറയുന്നു.

ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം.ഷവർമയ്ക്കായി തയ്യാറാക്കുന്ന പച്ചക്കറികൾ 50 പിപിഎം (പാർട്‌സ് പെർ മില്യൺ) ക്ലോറിൻ വെള്ളത്തിൽ കഴുകിയെടുക്കണം എന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് നാലു ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. രണ്ടു ദിവസത്തിനുശേഷം ഇത് ഉപയോഗിക്കാൻ പാടില്ലെന്നും മാർഗരേഖയിൽ പറയുന്നു.

Latest