Connect with us

Saudi Arabia

ഈ വര്‍ഷത്തെ ഹജ്ജില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടും: മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജുമായി ബന്ധപ്പെട്ട് അധികൃതര്‍ അംഗീകരിച്ച ഔദ്യോഗിക യാത്രാ ഷെഡ്യൂളുകള്‍ കര്‍ശനമായി പാലിക്കണം.

Published

|

Last Updated

മക്ക| ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ചൂട് വര്‍ദ്ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഹജ്ജിലെ സുപ്രധാന കര്‍മ്മം നടക്കുന്ന അറഫാ ദിനത്തില്‍ ചൂട് ഉയരാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 4 മണിവരെ ഹാജിമാര്‍ ടെന്റുകളില്‍ തന്നെ കഴിയണണമെന്നും കനത്ത തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ ജബല്‍ അല്‍-റഹ്മയിലേക്കോ മസ്ജിദ് നമിറയിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഹജ്ജുമായി ബന്ധപ്പെട്ട് അധികൃതര്‍ അംഗീകരിച്ച ഔദ്യോഗിക യാത്രാ ഷെഡ്യൂളുകള്‍ കര്‍ശനമായി പാലിക്കണം.തീര്‍ത്ഥാടകരെ തിരിച്ചറിയാനുള്ള ‘നുസുക്’ തിരിച്ചറിയല്‍ കാര്‍ഡ് ഹാജിമാര്‍ താമസ സ്ഥലങ്ങളില്‍ നിന്നും പൂത്തിറങ്ങുന്ന സമായം കൈവശം ഉണ്ടായിരിക്കണം. സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടന അനുഭവം സാധ്യമാക്കുന്നതിനായി ഹജ്ജ് സേവന ദാതാക്കളും കമ്പനി പ്രതിനിധികളും അവരുടെ തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കണമെന്നും തീര്‍ത്ഥാടകര്‍രെ കനത്ത സൂര്യപ്രകാശത്തില്‍ നിന്നും പുണ്യസ്ഥലങ്ങളിലുടനീളം പ്രവചിക്കപ്പെടുന്ന ഉയര്‍ന്ന താപനിലയില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം വ്യകത്മാക്കി.