Uae
ഐക്യരാഷ്ട്രസഭക്ക് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ലോകം സങ്കീർണമായ വെല്ലുവിളി നേരിടുന്നു
ദുബൈ| ഐക്യരാഷ്ട്രസഭ സ്ഥാപിതമായി 80 വർഷം തികയുന്ന വേളയിൽ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ലോകം നേരിടുന്ന സങ്കീർണമായ ആഗോള വെല്ലുവിളികളെക്കുറിച്ച് ഓർമിപ്പിച്ചു.
ഈ ചരിത്ര നിമിഷത്തിൽ, “സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിൽ ഐക്യരാഷ്ട്രസഭക്ക് അനിവാര്യമായ പങ്കുണ്ട്. തുടർച്ച ഉറപ്പാക്കുന്നതിന് യു എൻ ചാർട്ടറിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തത്വങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും കൂടുതലാണ്.’ “സ്ഥാപിതമായത് മുതൽ, യു എ ഇയുടെ വിദേശനയം എല്ലാ മേഖലകളിലും സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള മാർഗനിർദേശ മൂല്യങ്ങളായി സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും വേരൂന്നിയതാണ്.
സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം ഏർപ്പെടുമ്പോൾ, യു എ ഇ തീവ്രവാദം, വിദ്വേഷ പ്രസംഗം എന്നിവക്കെതിരെ പോരാടുന്നത് തുടരുന്നു.അതേസമയം അത്യാവശ്യക്കാർക്ക് സഹായം എത്തിക്കുന്നു.’ “ഇന്ന്, മനുഷ്യരാശിയോടുള്ള പ്രതിജ്ഞ പുതുക്കേണ്ട ഉത്തരവാദിത്തം അത് വഹിക്കുന്നു. അതിന്റെ തുടർച്ചയായ ചൈതന്യവും ഫലപ്രാപ്തിയും അടുത്ത 80 വർഷത്തേക്ക് മനുഷ്യരാശിയുടെ പ്രതീക്ഷയായി തുടരുന്നു.’ ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
രൂപീകരണത്തിന് തൊട്ടുപിന്നാലെ 1971 ൽ യു എ ഇ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. 1986 മുതൽ 1987 വരെ കാലയളവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അംഗമായി. 2021 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടതിനെത്തു

