Connect with us

Kerala

ഹണിട്രാപ്പ് ശ്രമത്തിനിടെ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം; ഒന്നാം പ്രതി സഫ്‌നയടക്കം രണ്ട് പേര്‍ പിടിയില്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ യുവതിയടക്കമുള്ള പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി സഫ്ന , അമല്‍ എന്നിവരാണ് പിടിയിലായത്. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

സഫ്ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് സംഭവത്തിന് പിന്നില്‍. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചുവെങ്കിലും വിസമ്മതിച്ചതോടെയാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ്ത.രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ യുവതിയടക്കമുള്ള പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

 

Latest