മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എബോളയുടെ കാലൊച്ച വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. കോംഗോ തന്നെയാണ് പ്രഭവ കേന്ദ്രം. മനുഷ്യരുടെ ഇടപഴകലുകൾക്കും സഞ്ചാരവേഗങ്ങൾക്കും കടിഞ്ഞാൺ വണിരിക്കുന്നു. എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടക്കുന്നു. സർവ രാജ്യങ്ങളും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വളരെയെളുപ്പത്തിൽ പടരുന്നുവെന്നതാണ് എബോളയെ മാരകമാക്കുന്നത്.







