Connect with us

Kerala

ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് പണം തട്ടിയ കേസ്: അസി. പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ പേരില്‍ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ്ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കൊല്ലം ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ പേരില്‍ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ്ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ജ്വല്ലറി ഉടമ ബേങ്കില്‍ നിന്നെടുത്ത കോടികളുടെ ഓവര്‍ഡ്രാഫ്റ്റ് കുടിശ്ശികയില്‍ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്നാണ് കേസ്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധഭീഷണി മുഴക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും ജ്വല്ലറി ഉടമയുടെ പരാതിയിലുണ്ട്.

സുരേഷ് കുമാറിന്റെ ഭാര്യ തൃശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍ കൊപ്പുള്ളി ഹൗസില്‍ വി പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. 2023 ലാണ് സംഭവം. കാല്ലം രണ്ടാംകുറ്റി സ്വദേശി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്. സുരേഷ്‌കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

Latest