Connect with us

Ongoing News

വിനിഷ്യസിനെതിരായ അധിക്ഷേപം; നാലുപേര്‍ക്ക് തടവും പിഴയും

ആദ്യ പ്രതിക്ക് 1,084 യൂറോയും (1,250 ഡോളര്‍), മറ്റ് മൂന്നുപേര്‍ക്ക് 720 യൂറോ വീതവും പിഴശിക്ഷയും കോടി വിധിച്ചു.

Published

|

Last Updated

മാഡ്രിഡ് | റയല്‍ മാഡ്രിഡ് മുന്‍നിര താരം വിനിഷ്യസ് ജൂനിയറിനെ അധിക്ഷേപിച്ച കേസില്‍ നാലുപേര്‍ക്ക് തടവുശിക്ഷ വിധിച്ച് മാഡ്രിഡ് കോടതി. ഇവരില്‍ ഒരാള്‍ക്ക് വിദ്വേഷ കുറ്റം ചുമത്തി 15 മാസത്തെ തടവും ഭീഷണി മുഴക്കിയതിന് ഏഴ് മാസം അധിക തടവുമാണ് ശിക്ഷ. മറ്റ് മൂന്നുപേരെ വിദ്വേഷ കുറ്റത്തിന് ഏഴ് മാസവും ഭീഷണിക്ക് ഏഴ് മാസവും തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍, വിനിഷ്യസ്, റിയല്‍ മാഡ്രിഡ്. ലാ ലിഗ, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് ക്ഷമാപണ കത്ത് നല്‍കിയതിനാല്‍ പ്രതികള്‍ക്കാര്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല.

ആദ്യ പ്രതിക്ക് 1,084 യൂറോയും (1,250 ഡോളര്‍), മറ്റ് മൂന്നുപേര്‍ക്ക് 720 യൂറോ വീതവും പിഴശിക്ഷയും കോടി വിധിച്ചു. പ്രതികള്‍ വിനിഷ്യസില്‍ നിന്നും താരത്തിന്റെ വീട്, ജോലി ചെയ്യുന്ന സ്ഥലം എന്നിവിടങ്ങളില്‍ നിന്നും ആയിരം മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നും ലാ ലിഗ, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, വിനിഷ്യസ്, റിയല്‍ മാഡ്രിഡ്. ലാ ലിഗ, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് ക്ഷമാപണ കത്ത് നല്‍കിയതിനാല്‍ പ്രതികള്‍ക്കാര്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല.

2023 മാര്‍ച്ചില്‍ കോപ ഡി റെ ടൂര്‍ണമെന്റില്‍ അത്‌ലറ്റികോ മാഡ്രിഡുമായുള്ള റിയല്‍ മാഡ്രിഡിന്റെ മത്സരത്തിനു മുമ്പായിരുന്നു സംഭവം. ‘റിയലിനെ മാഡ്രിഡ് വെറുക്കുന്നു’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തുകയും വിനിഷ്യസിന്റെ കറുത്ത പെയിന്റടിച്ച കോലം ഉയര്‍ത്തി അപമാനിക്കുകയും ചെയ്‌തെന്നാണ് കേസ്.

 

Latest