Connect with us

Ongoing News

കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന വിധി ശരിവച്ച് ബോംബെ ഹൈക്കോടതി; ബി സി സി ഐക്ക് വന്‍ തിരിച്ചടി

ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുള്ള ബി സി സി ഐയുടെ ഹരജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.

Published

|

Last Updated

മുംബൈ | ഐ പി എല്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബി സി സി ഐക്ക് വന്‍ തിരിച്ചടി. ഐ പി എല്‍ മുന്‍ ഫ്രാഞ്ചൈസിയായ കൊച്ചി ടസ്‌കേഴ്സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ആര്‍ ഐ ചാഗ്ലയുടേതാണ് വിധി.

2011-ല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കൊച്ചി ടസ്‌കേഴ്സിനെ ബി സി സി ഐ ഐ പി എല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുള്ള ബി സി സി ഐയുടെ ഹരജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ തീരുമാനം കോടതിക്ക് റദ്ദാക്കാനാകില്ലെന്ന് ബഞ്ച് പറഞ്ഞു.

2011 മാര്‍ച്ചോടെ ഫ്രാഞ്ചൈസി ഒരു ബേങ്ക് ഗ്യാരന്റി നല്‍കണമെന്ന് കരാറില്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അത് നല്‍കാന്‍ കൊച്ചി ടസ്‌കേഴ്‌സിന് കഴിഞ്ഞില്ല. ഇതോടെയാണ് ടസ്‌കേഴ്‌സിനെ ഐ പി എലില്‍ നിന്ന് പുറത്താക്കിയത്. സ്റ്റേഡിയത്തിന്റെ ലഭ്യത, ഓഹരി പങ്കാളിത്തത്തിനുള്ള അനുമതികള്‍, ഐ പി എല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ കുറവ് എന്നിവ പരിഹരിക്കപ്പെടാത്തതാണ് ബേങ്ക് ഗ്യാരന്റി നല്‍കാന്‍ കഴിയാത്തതിന് പ്രധാന കാരണങ്ങളായി ഫ്രാഞ്ചൈസി ഉന്നയിച്ചത്.

ബി സി സി ഐയുടെ കരാര്‍ റദ്ദാക്കല്‍ അന്യായമാണെന്ന് ആരോപിച്ച് ഫ്രഞ്ചൈസി 2012-ല്‍ ആര്‍ബിട്രല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

 

Latest