Connect with us

Kerala

എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കി; വേണുവിന്റെ മരണത്തില്‍ പ്രതികരിച്ച് ഡോക്ടര്‍മാര്‍

വേണുവിന് ഏറ്റവും മികച്ച ചികിത്സ നല്‍കിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ ലഭിക്കാതെയാണ് വേണു മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് മാധ്യമങ്ങളോട് പറഞ്ഞു. വേണുവിന് ചികിത്സ നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ല. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് വേണു എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ നല്‍കാന്‍ സാധിച്ചില്ല. മറ്റ് മരുന്നുകള്‍ നല്‍കിയിരുന്നു. പിന്നീട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടാകുകയായിരുന്നു. വേണുവിന് ഏറ്റവും മികച്ച ചികിത്സ നല്‍കിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ കാരണം ഹൃദ്രാരോഗി മരിച്ചെന്ന പരാതിയില്‍ നീതി തേടി വേണുവിന്റെ കുടുംബം രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ കൊല്ലം പന്‍മന സ്വദേശി വേണു (48) മരിച്ചത്. അടിയന്തര ആന്‍ജിയോഗ്രാം നടത്തേണ്ട വേണുവിന് അഞ്ചു ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.

 

 

---- facebook comment plugin here -----

Latest