Connect with us

International

ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുംവരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ല ; ഇന്നും മിസൈല്‍ ആക്രമണവുമായി ഇറാന്‍

ഇറാനിയന്‍ ആക്രമണങ്ങളില്‍ ഞായറാഴ്ച 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍

Published

|

Last Updated

ടെഹ്‌റാന്‍ |  തിങ്കളാഴ്ചയും ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയ ഇസ്‌റാഈലും ഇറാനും സമാധാന കരാര്‍ എത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ‘ഒരു കരാറിനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നു,’ കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാനെതിരായ ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തുന്ന ബോംബാക്രമണം, ആണവ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ്. ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 406 പേര്‍ കൊല്ലപ്പെടുകയും 654 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ്രസംഘടന പറഞ്ഞു. ഇസ്‌റാഈല്‍ പ്രചാരണം തുടര്‍ന്നാല്‍ പ്രതികരണങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകവും കഠിനവുമായിരിക്കുമെന്ന് ഇറാന്‍ വ്യക്കമാക്കി

 

അതേ സമയം ഇറാനിയന്‍ ആക്രമണങ്ങളില്‍ ഞായറാഴ്ച 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ ആറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 13 ആയി. ബാറ്റ് യാമില്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് പേരുടെ മൃതദേങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായും സ്ഥിരീകരിച്ചു. ഹൈഫയുടെ കിഴക്കുള്ള അറബ് നഗരമായ തമ്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ വെളിപ്പെടുത്തി. ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളില്‍ 200 ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

 

---- facebook comment plugin here -----

Latest