Connect with us

National

ഇന്ത്യൻ റെയിൽവേക്ക് ആദ്യ വനിതാ സിഇഒ; ജയ വർമ സിംഹ നാളെ ചുമതലയേൽക്കും

അനിൽ കുമാർ ലഹോട്ടിയെ മാറ്റിയാണ് ജയ വർമയുടെ നിയമനം.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ചെയർമാനും സിഇഒയുമായി ജയ വർമ്മ സിംഹയെ കേന്ദ്ര സർക്കാർ നിയമിച്ചു. കാലാവധി അവാസാനിച്ചതിനെ തുടർന്ന് നിലവില സിഇഒ അനിൽ കുമാർ ലഹോട്ടി ഒഴിയുന്ന ഒഴിവിലാണ് ജയ വർമയുടെ നിയമനം. സെപ്തംബർ ഒന്നിന് അവർ ചുമതലയേൽക്കും.

ലഹോട്ടിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പകരം പുതിയ ചെയർമാനെ നിയമിക്കുന്നതിനായി റെയിൽവേ നാല് പേരടങ്ങുന്ന പാനലിന് രൂപം നൽകിയിരുന്നു. ജയ വർമ്മയെ  ചെയർമാനാക്കാൻ ഈ സമിതിയാണ് തീരുമാനിച്ചത്. 2024 ആഗസ്ത് 31 വരെ ജയ പദവിയിൽ തുടരും.

അലഹബാദ് സർവകലാശാലയിൽ നിന്നാണ് ജയ വർമ്മ പഠനം പൂർത്തിയാക്കിയത്. 1988ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (ഐആർടിഎസ്) ചേർന്നു. ജയ നിലവിൽ റെയിൽവേ ബോർഡിൽ മെമ്പർ, ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതുകൂടാതെ, സൗത്ത്-ഈസ്റ്റേൺ റെയിൽവേയിൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ, ഈസ്റ്റേൺ റെയിൽവേയിലും നോർത്തേൺ റെയിൽവേയിലും ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) തസ്തികയിലും ജയ പ്രവർത്തിച്ചിട്ടുണ്ട്.

നാല് വർഷം ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്.  ജയയുടെ കാലത്താണ് കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്ക് ഓടുന്ന മൈത്രി എക്‌സ്പ്രസ് ആരംഭിച്ചത്.

ഇന്ത്യൻ റെയിൽവേയ്ക്ക് സർക്കാരിൽ നിന്ന് റെക്കോർഡ് ബജറ്റ് വിഹിതം ലഭിച്ച സമയത്താണ് അവർ ബോർഡിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 2.4 ലക്ഷം കോടി രൂപ മൂലധന അടങ്കൽ ഉൾപ്പെടുന്നു. റെയിൽവേക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിഹിതമാണിത്.

 

Latest