ഒമിക്രോണ്‍ എന്ന കൊറോണവൈറസ് വകഭേദം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ലോകത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുകയാണെന്നും രാജ്യങ്ങളൊന്നൊന്നായി അടച്ചുപൂട്ടുകയുമാണെന്നും പറഞ്ഞ് ഭയപ്പെടുത്തുന്ന സന്ദേശം വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം സജീവമായിരുന്നു. ഇത് വ്യാജമാണെന്നും കൊവിഡിന്റെ ആരംഭകാലത്തുള്ളതാണെന്നും സിറാജ് ഫാക്ട് ചെക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഈ സന്ദേശത്തെ ന്യായീകരിക്കുന്ന തരത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെഡിക്കല്‍ സാങ്കേതിക പദങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റ് അവിശ്വസിക്കാന്‍ പലര്‍ക്കും സാധിക്കില്ല. ഇതിന്റെ സത്യാവസ്ഥയറിയാം:
പ്രചാരണം : *മുൻകരുതൽ സന്ദേശം*
*ആരെന്തു പറഞ്ഞാലും കൊവിഡ് മൂന്നാം തരംഗം ഒരു യാഥാർഥ്യമാണ്. പുതിയ വൈറസ് കൊവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്!
*ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല!! ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് ‘ജാലകങ്ങൾ’ (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കൊവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്.
*ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു !!
*നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉപയോഗിച്ചോ വൃത്തിയാക്കുക.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത്, കാരണം അധികംപേരും ലക്ഷണമില്ലാത്തവരാണ്.
*ഈ “മൂന്നാം തരംഗം” ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.
*നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കരുത്. കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.
ഡോ. പി പി വേണുഗോപാൽ
ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ്
കോഴിക്കോട്
(വാട്ട്സാപ്പിൽ റോക്കറ്റ് വേഗത്തിൽ പ്രചരിക്കുന്ന സന്ദേശം).