Connect with us

Kerala

പ്ലസ്ടു സര്‍ട്ടിഫിക്കറ്റിലെ പിശകുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

അപാകതകള്‍ തിരുത്തിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യാനും നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ പിശകുകകള്‍ സംഭവിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. അപാകതകള്‍ തിരുത്തിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി.

ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍, സര്‍ക്കാര്‍ ഐ ടി സെല്‍ പ്രതിനിധി, സംസ്ഥാന പ്രസ് പ്രതിനിധി എന്നിവര്‍ അടങ്ങുന്ന സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി ഐ എ എസ്, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജെ ഡി. ഡോ. എസ് ഷാജിത, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ മാണിക്യരാജ് യോഗത്തില്‍ സംബന്ധിച്ചു.

30,000ത്തോളം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആണ് പിശക് സംഭവിച്ചത്. നാലാമതായി വരുന്ന വിഷയത്തില്‍ ഒന്നും രണ്ടും വര്‍ഷത്തില്‍ വ്യത്യസ്ത മാര്‍ക്ക് നേടിയവരുടെ സര്‍ട്ടിഫിക്കറ്റില്‍ ആണ് പിശക് സംഭവിച്ചിട്ടുള്ളത്.

തെറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തുന്ന മുറയ്ക്ക് തിരികെ വാങ്ങി പകരം അപാകത നീക്കിയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. ഇതുവരെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കാത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തെറ്റില്ലാത്ത സര്‍ട്ടിഫിക്കറ്റ് മാത്രം വിതരണം ചെയ്യണം. അപാകതയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി സ്‌കൂളുകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest