Connect with us

National

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന ആരോപണം; രാഹുല്‍ ഗാന്ധിയുടെ പരാതികള്‍ കേള്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പരാതികള്‍ എഴുതി നല്‍കണം. ചര്‍ച്ചയ്ക്കുള്ള തീയതി അറിയിക്കാന്‍ നിര്‍ദേശിച്ചുള്ള കത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളിയും അട്ടിമറിയും നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാതികള്‍ കേള്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, പരാതികള്‍ എഴുതി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് തടസ്സമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണങ്ങളില്‍ ഈമാസം 12ന് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നതായി കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചയ്ക്കുള്ള തീയതി അറിയിക്കാന്‍ നിര്‍ദേശിച്ചുള്ള കത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ല.

‘ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നുവെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള പാനല്‍ അട്ടിമറിച്ചു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ലേഖനത്തിലുണ്ടായിരുന്നത്. വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ ആളുകളുടെ എണ്ണം കൂട്ടിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ലേഖനം വിപുലമായ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

രാഹുലിന്റെ അവകാശവാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. പ്രതികൂല ജനവിധിയുണ്ടായാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest