Connect with us

National

അഹമ്മദാബാദ് വിമാന അപകടം: മരിച്ചത് 275 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം: യാത്രക്കാര്‍ക്ക് പുറമെ ജീവന്‍ നഷ്ടമായത് 34 പേര്‍ക്ക്

120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും മരിച്ചു

Published

|

Last Updated

അഹമ്മദാബാദ്  | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 275 പേര്‍ മരിച്ചതായി സ്ഥിരീകരണം.
ഗുജറാത്ത് ആരോഗ്യ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 12-ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. ജീവന്‍ നഷ്ടമായവരില്‍  120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി ബ്ലാക്ക് ബോക്സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest