Connect with us

Kerala

ജയിലില്‍ നിന്നിറങ്ങിയ പ്രതി വാടക വീട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ പ്രതിയെ കണ്ടെത്തി

Published

|

Last Updated

മലപ്പുറം | രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി വാടക വീട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അരീക്കോട് വടശേരിയിലാണ് സംഭവം. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

വാടകവീട്ടില്‍ ഇന്നു വൈകീട്ടാണ് 38കാരിയായ രേഖയെ ഭര്‍ത്താവ് വെട്ടി കൊലപെടുത്തിയത്. സംഭവ സ്ഥലുണ്ടായിരുന്ന എട്ടു വയസുകാരനായ മകനാണ് നാട്ടുകാരെ വിവരമറിയിച്ചത്. പിന്നാലെ വീടിനകത്ത് പ്രതിയായ വിപിന്‍ദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിപിന്‍ദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകള്‍ അറ്റ നിലയിലാണ്.

അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. നേരത്തെ മറ്റൊരു കേസിലെ പ്രതിയായ വിപിന്‍ദാസ് രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക് മാറ്റിയ രേഖയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.