Connect with us

National

യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം; 17 പേരെ കാണാതായി

ബന്ദയിൽ നിന്ന് ഫത്തേപൂരിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്

Published

|

Last Updated

ലക്നോ | യമുന നദിയിൽ യാത്രാബോട്ട് മുങ്ങി മൂന്ന് മരണം. 17 പേരെ കാണാതായി. ബന്ദയിൽ നിന്ന് ഫത്തേപൂരിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. 35 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 15 പേർ നീന്തി രക്ഷപ്പെട്ടു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. രക്ഷാബന്ധൻ ദിനത്തിൽ രാഖികെട്ടാൻ പോയ സ്ത്രീകളാണ് അപകടത്തിൽപെട്ടത്. ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തോട് പൊട്ടി മുങ്ങുകയായിരുന്നു.

കാണാതായവർക്കായി മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിവരികയാണ്.

ബോട്ട് മറിഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റ്, ഡിഐജി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരടങ്ങുന്ന സംഘത്തോട് ഉടൻ സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒരു വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് സ്ഥലത്തെത്തിയ എസ്പി അഭിനന്ദൻ പറഞ്ഞു.

Latest