Connect with us

Editors Pick

കൂറ്റൻ പർവതത്തിന്‌ 300 അടി താഴ്‌ചയിൽ; തൊടാനാകില്ല
ഫോര്‍ദൊയെ

എത്രകാലം മിസൈല്‍ വര്‍ഷിച്ചാലും ഇസ്റാഈലിന് ഫോർദൊയെ തകർക്കാനാകില്ല.

Published

|

Last Updated

ന്യൂയോര്‍ക്ക്|ഇറാനെ തുടർച്ചയായി ആക്രമിക്കുമ്പോഴും ഇസ്റാഈൽ പ്രധാന ലക്ഷ്യമായി കാണുന്ന ഒരു കേന്ദ്രമുണ്ട്‌. അതാണ്‌ ഇറാന്റെ ഫോര്‍ദൊയില്‍ ആണവ നിലയം. ഇറാനിലെ ആണവോര്‍ജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ ദിവസങ്ങളായി മിസൈല്‍വര്‍ഷം തുടരുമ്പോഴും ഫോര്‍ദൊയ്‌ക്ക്‌ പോറലേൽപ്പിക്കുക അസാധ്യമാണ്‌. അത്രയും സുരക്ഷിതമായാണ്‌ ഫോര്‍ദൊ ഇറാൻ പണിതിരിക്കുന്നത്‌. എത്രകാലം മിസൈല്‍ വര്‍ഷിച്ചാലും ഇസ്റാഈലിന് ഫോർദൊയെ തകർക്കാനാകില്ല. അതിനുപറ്റിയ ആയുധം തങ്ങൾക്കില്ലെന്ന്‌ ഇസ്റാഈലും സമ്മതിക്കുന്നു. അമേരിക്കയുടെ പക്കൽ അതിനുള്ള ആയുധമുണ്ടെന്ന ഇസ്റാഈലിന്റെ പ്രസ്‌താവന ഇതിന്‌ തെളിവാണ്‌.

കൂറ്റന്‍ പര്‍വതത്തിന് അടിയില്‍ ഭൂമിയുടെ ആഴങ്ങളിലാണ് ഫോർദൊ ആണവനിലയം. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ടാണ് ഇത്‌ നിർമിച്ചിരിക്കുന്നത്‌.
തെഹ്‌റാനിൽ നിന്ന് 160 കിലോമീറ്റര്‍ അകലെ ഫോർദൊ ഗ്രാമത്തില്‍ പർവതത്തിനടിയിൽ 2000ന്റെ തുടക്കത്തിലാണ് നിലയം നിര്‍മിക്കാന്‍ തുടങ്ങിയത്. ഭൗമോപരിതലത്തില്‍നിന്ന് 300 അടി താഴെയാണ് നിലയം പ്രവർത്തിക്കുന്നത്‌. വർഷങ്ങൾ കഴിഞ്ഞാണ്‌ ആണവ നിലയത്തെക്കുറിച്ച്‌ ഇസ്റാഈലിനുപോലും വിവരം ലഭിക്കുന്നത്‌.

അത്യന്താധുനിക ഇസ്റാഈലി പടക്കോപ്പുകള്‍ക്കൊന്നും അവിടേക്ക് തുരന്ന് എത്താനാകില്ല. സുപ്രധാന മേഖലയ്ക്ക് റഷ്യന്‍ നിര്‍മിത മിസൈല്‍ കവചവും ഒരുക്കിയിട്ടുണ്ട്. ഇറാന്റെ അവസാനത്തേതും ഏറ്റവും നിർണായകവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ദൊയിലേത്. അതിനാല്‍ ഫോര്‍ദൊ തകര്‍ക്കുകയാണ് ഇസ്റാഈലിന്റെ പരമപ്രധാന ലക്ഷ്യം.

 

 

Latest