Connect with us

vlogger rifa mehnu death

റിഫയുടെ കുടുംബം മന്ത്രി എ കെ ശശീന്ദ്രനെകണ്ടു

ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് സമ്മതമെന്ന് പിതാവ്

Published

|

Last Updated

കോഴിക്കോട് | വ്ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മന്ത്രി എ കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ട്. ഇക്കാര്യം മന്ത്രിക്ക് മുമ്പിലും കുടുബം ഉണര്‍ത്തി. അന്വേഷണത്തിന്റെ ഭാഗമായി മകളുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ കുടുംബത്തിന് എതിര്‍പ്പില്ലെന്നും പിതാവ് റാഷിദ് അറിയിച്ചു.

റിഫയെ ഭര്‍ത്താവ് ദ്രോഹിച്ച ദൃശ്യങ്ങളെല്ലാം കണ്ടിട്ടുണ്ട്. ബോഡി പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ നാട്ടിലെത്തിച്ചു. റിഫയുടേത് കൊലപാതകം തന്നെയാണ്. പിന്നീട് അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിന്റെ സംസാരത്തിലും ദുരൂഹതയുണ്ടെന്നും പിതാവ് റാഷിദ് പറഞ്ഞു.

ഇന്നലെ താമരശേരി ഡി വൈ എസ് പി റിഫയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈ ജാഫിലിയയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിയാണ് റിഫ.

 

Latest