Connect with us

National

നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി; അമ്മയും മുത്തശ്ശിയും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

കുഞ്ഞിനെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു.

Published

|

Last Updated

ദിസ്പുര്‍|അസമില്‍ അവിവാഹിതയായ 22 കാരി നവജാത ശിശുവിനെ അരലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയിലാണ് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ, മുത്തശ്ശി, ആശാവര്‍ക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 23നാണ് 22കാരി കുഞ്ഞിനെ പ്രസവിച്ചത്. കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്‍ക്കരുതെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതാണ്. ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പേ ആശുപത്രിയില്‍ നിന്ന് തന്നെ കുട്ടിയെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

---- facebook comment plugin here -----

Latest