Connect with us

kudak suicide

കുടകില്‍ മരിച്ച കുടുംബത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി

മരിച്ചത് കോളജ് അധ്യാപികയും വിമുക്ത ഭടനും കുട്ടിയും

Published

|

Last Updated

കൊല്ലം | കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുടകില്‍ മരിച്ച മലയാളി കുടുംബത്തെ തിരിച്ചറിഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളജ് അധ്യാപികയുമാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. 11കാരിയായ മകള്‍ ജിബിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്.

ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം കുട്ടി ജെയ്ന്‍ മരിയ ജേക്കബ് ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി ഏബ്രഹാം. തിരുവല്ല മാര്‍ത്തോമ്മാ കോളജ് ബയോടെക്‌നോളജി വിഭാഗം അധ്യാപികയാണ്. കാസര്‍കോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യവിവാഹം. ഈ ബന്ധം വേര്‍പ്പെടുത്തി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാ ജെയ്ന്‍ മരിയയെ കൂടെ കൂട്ടുകയായിരുന്നു.

വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ല്‍ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. തിരുവല്ലയില്‍ അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം.

കോളജില്‍നിന്ന് ഒരാഴ്ച മുന്‍പ് ജിബി ലീവെടുത്തിരുന്നു. ഡല്‍ഹിയിലേക്ക് പോകാനാണ് അവധിയെടുക്കുന്നതെന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് അറിയിച്ചിരുന്നു. മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം ആറോടെ എസ് യു വിയിലാണ് കുടുംബം റിസോര്‍ട്ടിലെത്തിയത്. എത്തിയപാടെ കോട്ടേജില്‍ ചെക്ക് ഇന്‍ ചെയ്തു. കുറച്ചു നേരം വിശ്രമിച്ച ശേഷം റിസോര്‍ട്ടില്‍ ചുറ്റിനടക്കാന്‍ പുറപ്പെട്ടു. എത്തുമ്പോള്‍ കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്ന് റിസോര്‍ട്ടിന്റെ മാനേജര്‍ ആനന്ദ് പറഞ്ഞു. അത്താഴം കഴിക്കുന്നതിന് മുമ്പ് കുടുംബം അടുത്തുള്ള ഒരു കടയിലേക്ക് പോയി.

ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോര്‍ട്ട് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ചെക്ക് ഔട്ട് ചെയ്യാത്തത് പരിശോധിക്കാന്‍ ജീവനക്കാര്‍ പോയി. വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അരമണിക്കൂറിന് ശേഷം വീണ്ടും കുടുംബത്തെ വിളിക്കാനായി പോയി. കോട്ടേജിന് പുറത്ത് ചെരിപ്പുകള്‍ കിടക്കുന്നത് കണ്ടതോടെ സംശയമായി. ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.

 

Latest