Connect with us

Kerala

ഭക്ഷ്യ സാധനങ്ങള്‍ മോഷണം പോകുന്നു; മലയോര മേഖലയില്‍ കാടുകയറി തിരച്ചില്‍

മൂന്ന് സംഘങ്ങളായാണ് പോലീസ്, വനം വകുപ്പ്, എസ് ഒ ജി കമാന്‍ഡോ എന്നിവയുടെ സംയുക്ത തിരച്ചില്‍ നടത്തിയത്

Published

|

Last Updated

പത്തനംതിട്ട | വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍നിന്നും ആഹാരസാധനങ്ങള്‍ മോഷണം പോകുന്നതായി ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ സംയുക്ത പരിശോധന നടത്തി.  കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ്, കൊക്കാത്തോട് റേഞ്ചുകളില്‍ വരുന്ന വനപ്രദേശങ്ങളിലാണ് മൂന്ന് സംഘമായി പോലീസ്, വനം വകുപ്പ്, എസ് ഒ ജി കമാന്‍ഡോ സംഘങ്ങളുടെ സംയുക്ത തിരച്ചില്‍ നടത്തിയത്.

ഇതിനായി  മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്  ജി) 27 അംഗ സംഘത്തെ സ്ഥലത്ത് എത്തിച്ചിരുന്നു. ഗുഡ്രിക്കല്‍ വടശ്ശേരിക്കര വനം റേഞ്ചുകളുടെ പരിധിയില്‍ വീടുകളില്‍ നിന്നും പാകം ചെയ്ത ഭക്ഷണസാധനങ്ങളും പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും മറ്റുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന്റെ പേരില്‍ ചിറ്റാര്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതാണ്.

ഗുരുനാഥന്‍മണ്ണ് വാഴപ്പാറ, കൊച്ചുകോയിക്കല്‍ വേലുത്തോട്, കൊക്കത്തോട്  നെല്ലിക്കപ്പാറ വനപ്രദേശങ്ങളിലാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.  ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്  ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍, കോന്നി ഡി വൈ എസ് പി അജയനാഥ്, തണ്ണിത്തോട് പൊലിസ് ഇന്‍സ്പെക്ടര്‍ വിജയരാഘവന്‍, ചിറ്റാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാല്‍, എസ് ഓ ജിയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്, വനം വകുപ്പുമായി ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഡ്രോണിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

എസ് ഐ അനില്‍ കുമാര്‍, എസ് ഓ ജി എസ് ഐ രതീഷ്, എ എസ് ഐമാരായ മഹമൂദ്, അഭിലാഷ്, സി പി ഒമാരായ ശരത്, സുരേഷ്, ഷൈജു, ജോമോന്‍, ജിത്ത്, കലേഷ്, രാകേഷ്, സലിം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

---- facebook comment plugin here -----

Latest