Connect with us

Kerala

കൈക്കൂലി : മൃഗ ഡോക്ടറെ കഠിനതടവിന് ശിക്ഷിച്ച് കോടതി

2011 ജനുവരി മൂന്നിനാണ് മലമ്പുഴയിലെ ഒരു കര്‍ഷകനില്‍ നിന്നും പ്രതി 4000 രൂപ കൈക്കൂലി വാങ്ങിയത്.

Published

|

Last Updated

പാലക്കാട് | പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടര്‍ വിവി ശ്രീജിത്തിനെ കഠിന തടവിന് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചു. പ്രതിക്കെതിരെ 2,00,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാലക്കാട് മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് വിവി ശ്രീജിത്ത്. ചത്തുപോയ അഞ്ചു പോത്തുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനും ഇന്‍ഷുറന്‍സ് ക്ലെയിം ഫോം പൂരിപ്പിച്ചു നല്‍കുന്നതിനുമായി 4,000 രൂപ കൈക്കൂലി വാങ്ങിയതിലാണ് ശിക്ഷ വിധിച്ചത്.

2006-2011 ല്‍ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി. ശ്രീജിത്ത്. 2011 ജനുവരി മൂന്നിനാണ് മലമ്പുഴയിലെ ഒരു കര്‍ഷകനില്‍ നിന്നും പ്രതി 4000 രൂപ കൈക്കൂലി വാങ്ങിയത്. പാലക്കാട്  വിജിലന്‍സ്  യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസിലാണ് ശ്രീജിത്ത് കുറ്റക്കാരനാണെന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതി കണ്ടെത്തിയത്.

Latest