Connect with us

Kerala

ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

കുട്ടിയുടെ പിതാവായി ആരെ ചൂണ്ടിക്കാണിക്കും എന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംഭാഷണം പുരോഗമിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക വിവാദം പുകയുന്നതിനിടെ ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകയായ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അതീവ ഗുരുതരമായ ശബ്ദ സന്ദേശം പുറത്തുവന്നത്.

പെണ്‍കുട്ടിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായെന്നും ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതും വ്യക്തമാണ്.
മാധ്യമങ്ങള്‍ പുറത്തുവിട്ട ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന സംഭാഷണത്തില്‍ അവിഹിത ശിശു ജനിച്ചാല്‍ കുട്ടിയുടെ പിതാവായി ആരെ ചൂണ്ടിക്കാണിക്കും എന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംഭാഷണം പുരോഗമിക്കുന്നത്.

ഓഡിയോ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: ഞാന്‍ അത് ഏല്‍ക്കുകയും ചെയ്യും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നിടത്താണ് സംഭാഷണം ആരംഭിക്കുന്നത്. താന്‍ അത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ എന്ന് യുവതി മറുപടി നല്‍കുകയും ചെയ്യുന്നു. പിന്നെ എങ്ങനെയാണ് അത് വളരുന്നേ എന്ന ചോദ്യമാണ് പിന്നീട് രാഹുല്‍ ഉന്നയിക്കുന്നത്. അത് താന്‍ അറിയണ്ടതില്ലെന്ന് യുവതിയും പറയുന്നു. പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ? എന്ന് ആവര്‍ത്തിക്കുമ്പോള്‍ അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ… എന്ന് യുവതി മറുപടി നല്‍കുന്നു.

ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന ചോദ്യത്തിന് തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലോട്ട് പൊട്ടി വീഴുമോ? എന്ന മറു ചോദ്യമാണ് യുവതി ഉന്നയിക്കുന്നത്. അപ്പോള്‍ ആരെ ചൂണ്ടിക്കാണിക്കും നീ? എന്നും അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം. മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നും യുവതി വ്യക്തമാക്കുന്നു. തന്നെ ചൂണ്ടിക്കാണിക്കാനല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് എന്നും യുവതി സംഭാഷണത്തില്‍ ചോദിക്കുന്നു. അത് അന്നേരം എനിക്ക് ബുദ്ധിമുട്ടാവില്ലേ… എന്നാണ് രാഹുല്‍ ഇതിനായി നല്‍കുന്ന മറുപടി.

 

 

Latest