Connect with us

Kerala

വ്യാപാരിയുടെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ആരോപണം

സഹോദരന്‍ രതീഷ് ഇതുസംബന്ധിച്ചു പോലീസിന് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വ്യാപാരി ദിലീപിന്റെ മൊബൈല്‍ കടയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ മരണത്തിനു കാരണം കോണ്‍ഗ്രസ് കൗണ്‍സിലറാണെന്ന് ആരോപണം. കൗണ്‍സിലര്‍ കുടുംബകാര്യങ്ങളില്‍ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്.

ആരോപണം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണിന് എതിരെയെന്ന് ദിലീപിന്റെ സഹോദരന്‍ പറഞ്ഞു. സഹോദരന്‍ രതീഷ് ഇതുസംബന്ധിച്ചു പോലീസിന് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ഗ്രാമം പ്രവീണ്‍ ആരോപണം നിഷേധിച്ചു.

ഇന്നലെയാണ് മൊബൈല്‍ഷോപ്പ് ഉടമ ദിലീപിനെ നെയ്യാറ്റിന്‍കര ടൗണിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്.

 

Latest