Connect with us

National

ബിഹാറില്‍ ആര് വാഴും? ; വോട്ടെണ്ണല്‍ തുടങ്ങി, എന്‍ഡിഎ 150 സീറ്റിലും ഇന്ത്യാ സഖ്യം70 സീറ്റുകളിലും ലീഡ് ചെയ്യുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്

Published

|

Last Updated

പട്ന |രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പ്രകാരം എന്‍ഡിഎ 150   സീറ്റിലും ഇന്ത്യാ സഖ്യം 70 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി 3 സീറ്റുകളിലും മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് മുന്നിട്ടുനില്‍ക്കുന്നത്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. അതേ സമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്.നിലവില്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്‌

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനിര്‍ത്തുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേറുമോയെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമയേയുള്ളു. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫലസൂചനകള്‍ ഏട്ടരയോടെ ലഭ്യമാകും. ഉച്ചക്ക് ഒരുമണിയോടെ വ്യക്തമായ ചിത്രം ലഭിക്കും.

ഇരുമുന്നണികള്‍ക്കും പുറമേ, പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎക്കാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും ഇന്ത്യാ സഖ്യം പ്രതീക്ഷയിലാണ്. അതേ സമയം മഹാസഖ്യത്തിന്റെ സാധ്യതകള്‍ ആരും പ്രവചിച്ചിട്ടില്ല.അതേ സമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നാണ് മഹാസഖ്യത്തിന്റെ നിലപാട്

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് പാട്‌ന ജില്ലയില്‍ ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും

 

Latest